കോഴിക്കോട്: ദളിത് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെ സസ്പെന്റ് ചെയ്ത് തലയൂരാന്‍ കോളജ് മാനേജ്മെന്റ് ശ്രമം. ഫാറൂഖ് കോളജ് മലയാളം വിഭാഗം അദ്ധ്യാപകനും ഇടതുസഹയാത്രികനുമായ ഡോ. അസീസ് തരുവണയെയാണ് കോളേജ് മാനേജര്‍ സസ്പെന്‍ഡ് ചെയ്തത്.
പെണ്‍കുട്ടിയെ രണ്ടു വര്‍ഷമായി അധ്യാപകന് പീഡിപ്പിക്കുന്നുവെന്നാണ് പോലീസിന് നല്കിയ പരാതിയിലുള്ളത്. ഇന്നലെയാണ് അധ്യാപകനെ ജോലിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തുകൊണ്ട് മാനേജ്മെന്റ് പ്രിന്‍സിപ്പലിന്റെ പേരില്‍ പത്രകുറിപ്പിറക്കിയത്.
ഇന്നലെ യുവമോര്‍ച്ച കോളജിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് മാനേജ്മെന്റ് സസ്പെന്ഷന് ഉത്തരവ് നല്കാന് നിര്‍ബന്ധിതമായത്. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇക്കഴിഞ്ഞ 25മുതല്‍ അന്വേഷണ വിധേയമായാണ് നടപടിയെന്നു കോളജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2015 ജൂലൈ ഒന്നുമുതല്‍ അസീസ് തരുവണ രണ്ടുവര്‍ഷത്തേക്ക് ശൂന്യവേതന അവധിയിലായിരുന്നുവെന്നും മറ്റു സംഭവങ്ങളില്‍ കോളജിനു പങ്കില്ലെന്നും വാര്‍ത്താക്കുറിപ്പിലെ അവകാശവാദം.
കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി ഫറോക്ക് പോലീസില്‍ നല്കിയ പരാതിയിലാണ് അസീസ് തരുവണയ്ക്കെതിരെ കേസെടുത്തത്. സൗത്ത് അസിസ്റ്റന്റ് കമ്മീഷണറാണ് കേസ് അന്വേഷിച്ചത്. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അസീസ് തരുവണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അധ്യാപകന്റെ താമസ സ്ഥലത്തു വച്ചും മറ്റിടങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു വെന്നാണ് പെണ്‍കുട്ടി നല്കിയ പരാതി . വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടത് – വലത് രാഷ്ട്രീയപാര്‍ട്ടികളൊന്നും ഇതുവരെ രംഗത്തുവന്നിട്ടില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ക്ലാസിലിരുത്തില്ലെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവാദം സൃഷ്ടിച്ച കോളജിലാണ് ദളിത് പെണ്‍കുട്ടി അദ്ധ്യാപകന്റെ പീഡനത്തിനിരയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: