ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ഇരുസംസ്ഥാനങ്ങളും പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിയെ അറിയിച്ചു. സമിതിയുടെ കാലാവിധി ഏപ്രില്‍ 30 വരെ നീട്ടി. ഇരു സംസ്ഥാനങ്ങളുടെയും നടപടികളില്‍ അതൃപ്തി ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കാലാവധ് ഈ മാസം 29ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ സമിതി ഒരു സ്ഥിതിവിവര റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ രണ്ട് മസം കൂടി സമിതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കാലാവധി നീട്ടിയത്.
അണക്കെട്ട് തുരന്നുള പരിശോധനയ്ക്ക് ആവശ്യമായ പണം നല്കാന് ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടും തമിഴ്നാട് താമസിപ്പിച്ചുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. സാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും തമിഴ്നാട് സഹകരിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നതിന് രണ്ട് സംസ്ഥാനങ്ങളും കാരണക്കാരാണ്. കുറച്ചുകൂടി സഹകരണം ഇരു ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
മുന്‍ ചീഫ് ജസ്റ്റിസ് എ.എസ് ആനന്ദ് അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ചത്. 2012 ഫിബ്രവരിയില്‍ ഉന്നതാധികാര സമിതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: