ന്യൂദല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സുമായി റെയില്‍വേ. ഒരു രൂപയുടെ പ്രീമിയത്തിന് പത്തു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സെപ്തംബറില്‍ ആരംഭിക്കും. എല്ലാ ക്ലാസിലുള്ളവര്‍ക്കും ഒരേപോലെയാണ് പദ്ധതി നടപ്പാക്കുക. ഇ ടിക്കറ്റ് ബുക്കു ചെയ്യുന്ന സമയത്ത് ഇന്‍ഷ്വറന്‍സ് വേണോയെന്ന വിവരം അപേക്ഷയില്‍ ചേര്‍ത്താല്‍ മതി. വേണമെങ്കില്‍ വിശദവിവരവും ചേര്‍ക്കണം.
ഓണ്‍ലൈനില്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കുക. ഇതിന് ഒരു രൂപ അധികം നല്‍കണം. അപകടത്തില്‍ മരിക്കുകയോ പൂര്‍ണ്ണ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം രൂപ വരെ ലഭിക്കും. ഭാഗികമായി വൈകല്യം സംഭവിച്ചാല്‍ ഏഴര ലക്ഷം വരെ ലഭിക്കും. ആശുപത്രിച്ചെലവായി രണ്ടു ലക്ഷവും മരിച്ചാല്‍ മൃതദേഹം വീട്ടിലെത്തിക്കാന്‍ 10,000 രൂപയും നല്‍കും.
മരണവും വൈകല്യവും, അപകടം, ഭീകരാക്രമണം, കൊള്ള, കൊള്ളിവയ്പ്പ്, വെടിവയ്പ്പ് എന്നിവയില്‍ ഏതുമൂലം നഷ്ടം സംവഭിച്ചാലും ഇന്‍ഷ്വറന്‍സ് കവറേജുണ്ട്. ഐസിഐസി ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ്, റോയല്‍ സുന്ദരം, ശ്രീറാം ജനറല്‍ തുടങ്ങിയ കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: