കണ്ണൂര്‍: സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ നില ഗുരുതരം. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സിപിഎം സംഘം അഴീക്കോട് ചെമ്മരശ്ശേരിപ്പാറ നാഗത്തില്‍ രാജന്റെ മകന് സൗരവിനെ (17) വെട്ടിയത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി അമ്മയുടെയും സഹോദരിയുടെയും മുമ്പിലാണ് ഇരുമ്പ് ദണ്ഡ്, വാള് തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൗരവ് അപകടനില തരണം ചെയ്തിട്ടില്ല.
തലയ്ക്കും വയറിനും കഴുത്തിനുമാണ് പരിക്ക്. കേള്‍വി നഷ്ടപ്പെട്ട നിലയിലാണ്. അഴീക്കോട് പഞ്ചായത്തിലെ സിപിഎം വാര്‍ഡ് മെമ്പര്‍ പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
സംഘര്‍ഷമൊന്നുമില്ലാത്ത അഴീക്കോട് പ്രദേശത്ത്, അന്നൂരില്‍ ബിഎംഎസ് മേഖലാ സെക്രട്ടറി രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയതിന് സമാനമായ ആക്രമണമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യന്നൂരില്‍ അണികളോട് പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ മൂന്നാം ദിവസമാണ് ഈ അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: