തിരുവനന്തപുരം: മുഖംനോക്കാതെ നടപടിയെടുക്കുന്ന പോലീസിനെയാണ് കേരളത്തിനാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ആശ്വാസ കേന്ദ്രങ്ങളായി പോലീസ് സ്റ്റേഷനുകള്‍ മാറണം. ഇത്തരക്കാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ധൈര്യപൂര്‍വ്വം വന്ന് പരാതികള്‍ പറയാനും ആശ്വാസം നേടാനുമുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് നടന്ന പോലീസ് സേനയുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്ക് ഒട്ടും വശംവദരാകാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാനും നിയമലംഘനങ്ങളില്‍ മുഖംനോക്കാതെ നടപടി എടുക്കാനും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് സേനയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: