തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു. പച്ചത്തേങ്ങ സംഭരണം അടക്കമുള്ള കാര്യങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേടുകള്‍ നടന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷിവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്ത്.
കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിക്കാണ് ഡയറക്ടറുടെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറാണ് അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ മാറ്റണമെന്ന നിര്‍ദ്ദേശം മന്ത്രിസഭാ യോഗത്തില്‍ മുന്നോട്ടുവെച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചാണ് അശോക് കുമാര്‍ തെക്കനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നത്.ഗുണനിലവാരം കുറഞ്ഞ പച്ചത്തേങ്ങ ഇറക്കുമതി ചെയ്തതിലും തിരിമറി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: