കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം തന്നെ നിര്‍ണ്ണയിക്കുന്ന ഉദുമ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് മന്ദഗതിയില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ പല ബൂത്തുകളിലും 10-15 ശതമാനം വോട്ടുകള്‍ മാത്രമേ രേഖപ്പെടുത്തി കഴിഞ്ഞിട്ടുള്ളൂ.
ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഖാത്തൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടതു വലതു മുന്നണികള്‍ക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പോലും വോട്ടെടുപ്പ് മന്ദഗതിയിലാക്കിയത് അവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഒരു സീറ്റിന്റ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്.
അതുകൊണ്ട് തന്നെ ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ബിജെപിയ്ക്ക് നിലവില്‍ രണ്ടു സീറ്റുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: