കോഴിക്കോട്: ബാലസാഹിത്യം ഒരു സമൂഹത്തിന്റെ സ്പന്ദമാപിനിയാണെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്സ്ലര് ഡോ.കെ.ജയകുമാര്‍ അഭിപ്രായപ്പെട്ടു. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭീമബാലസാഹിത്യ പുരസ്കാരം പി.കെ. ഗോപിക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടോ മലയാളത്തിലെ ബാലസാഹിത്യം പരമ്പരാഗതമായ കെട്ടുപാടുകളില്‍ പ്പെട്ടുപോയിട്ടുണ്ട്. മലയാള ബാലസാഹിത്യം വളരുകയാണോ മുരടിക്കുകയാണോയെന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. ഒരു സമൂഹത്തിന് പ്രചോദനമാകേണ്ടതാണെന്ന് ബാലസാഹിത്യകൃതികള്‍ ഒരു സമൂഹത്തെ നയിക്കേണ്ടതും നയിക്കപ്പെടേണ്ടതുമായ ചിന്തകളാണ് അത്തരം കൃതികളിലുള്ളത്. ഒരു സമൂഹം എങ്ങനെ രൂപപ്പെടുമെന്നും രൂപപ്പെടണമെന്നും ഇത്തരം കൃതികളില്കാണാം. സമൂഹത്തെമുന്നോട്ടു നയിക്കേണ്ടത് ഇത്തരം കൃതികളാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാതരം സര്‍ഗ്ഗശേഷികളെയും വളര്‍ത്താനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് മംഗളകരമായ കാര്യമാണെന്ന് വനജാഭീമഭട്ടര് പുരസ്ക്കാരം സമ്മാനിച്ച സി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
പണം ഉണ്ടാക്കുകയെന്നത് എല്ലാവര്ക്കും കഴിയുന്ന കാര്യമല്ലെന്ന് പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. സര്‍ഗ്ഗാത്മകമായ സിദ്ധിയാണതെന്നും അദ്ദേഹം പറഞ്ഞു. ഭീമാഭട്ടര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു കവി കവിത എഴുതുന്നതുപോലെയോ ഒരു ശില്പിയുടെ ശില്പചാതുരി പോലെയോയാണത്. ഒന്നുമില്ലാത്തതില്‍ നിന്നും മഹാസാമ്രാജ്യം സ്വപ്നംകണ്ട് അത് നേടാന്‍ കഴിയുക എന്നത് അസാമാന്യ കഴിവാണ്. ഇത്തരത്തിലുള്ള വ്യക്തിയായിരുന്നു ഭീമാഭട്ടര്‍. സത്യസന്ധതയും കൃത്യനിഷ്ഠതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഭീമാസ്ഥാപനങ്ങളുടെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചക്ക് തുടക്കമിട്ടത് ഭീമാഭട്ടരുടെ പ്രവര്‍ത്തനങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണസമ്മേളനം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. മലയാളം സര്‍വ്വകലാശാല വൈസ്ചാന് സലര് ഡോ.കെ.ജയകുമാര്‍ പി.കെ. ഗോപിക്ക് ഭീമാബാലസാഹിത്യപുരസ്കാരം സമ്മാനിച്ചു. വനജ ഭീമാഭട്ടര്‍ സ്മാരക പുരസ്കാരം സി.രാധാകൃഷ്ണന്, അനുജാത് സിന്ധു വിനയലാലിനും സ്വാതികിരണ്‍ സ്മാരകപുരസ്കാരം ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പോള്‍ മണലില്‍, വി.എസ്.ആര്‍ദ്രയ്ക്കും സമ്മാനിച്ചു. ബി.ഗിരിരാജന്‍, സുജാത ഗിരിരാജന്‍, അഞ്ജുനായര്കുഴി, ഫ്രാന്‍സിസ് ആന്റണി കോടങ്കണ്ടത്ത്, എം.കെ. ഭാസ്കരപണിക്കര്‍, എം.എന്‍.ശിവകുമാര്‍,മഞ്ജുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. രവി പാലത്തുങ്കല്‍ സ്വാഗതവും പി. വെങ്കിട്ടരാമയ്യര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: