വടകര: നഗരസഭാ എഞ്ചിനീയര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സംഭവം, നഗരസഭാ ഓഫീസില്‍ നിന്നും നിര്‍ണ്ണായകരേഖകള്‍ പിടികൂടി. കെട്ടിട സ്ഥാപനത്തിന് പെര്‍മിറ്റ് നല്കാന് 100000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എഞ്ചിനീയര്‍ പിടിയിലായത്. വടകര നഗരസഭ എഞ്ചിനീയര്‍ ആര്. ശ്രീകുമാറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനായ വിജിലന്‍സ് സി.ഐ.സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണ്ണായക തെളിവുകളുടെ രേഖകള്‍ കസ്റ്റഡിയിലെടുത്തത്. പ്രതിയായ പത്തനാപുരം സ്വദേശി എഞ്ചിനീയര്‍ ഇപ്പോള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. നഗരസഭയില്‍ പ്ലാന്‍ സമര്‍പ്പിക്കുന്ന സിവില്‍ എഞ്ചിനയര്‍മാരുടെ ഒത്താശയോടെയാണ് നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗം ഇടപാടുകള്‍ നടത്തുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നഗരസഭയിലെ അധികാരികളെപ്പോലും വിലവെക്കാതെയാണ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുണ്ട്. കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എഞ്ചിനീയര്‍ ഉള്‍പ്പെടെ ബിഒടി കെട്ടിട നിര്മ്മാണകേസിലും വിജിലന്‍സ് അന്വേഷണം ധ്രുതഗതിയില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: