പേരാമ്പ്ര: മഞ്ഞപ്പിത്തവും വയറിളക്കവും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് റെയ്ഡ് ശക്തമാക്കി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴക്കം ചെന്നതും അലക്ഷ്യമായി തുറന്നിട്ടതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തി. ചെമ്പ്ര റോഡിലെ ബേക്കറികളില്‍ നടത്തിയ റെയ്ഡില്‍ മാനുഫാക്ചറിങ്ങ്, എക്സ്പയറി തീയ്യതി രേഖപ്പെടുത്താത്ത ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും വര്‍ദ്ധിച്ചു വരികയാണ്.
ടൗണിലെ മിക്ക ഹോട്ടലുകളിലെയും ബേക്കറികളുടെയും പാചകപുര വൃത്തിഹീനമാണ് അടച്ചുറപ്പില്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ എലിയെ പോലെ സാംക്രമിക രോഗങ്ങള്‍ പകര്‍ത്തുന്ന ജീവികളുടെ വിഹാര കേന്ദ്രങ്ങളാണിവിടെ. അതിലും കഷ്ടമാണ് തൊഴിലാളികളുടെ സ്ഥിതി. കുറഞ്ഞ കൂലി കൊടുത്ത് പണി എടുപ്പിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പല സാംക്രമിക രോഗങ്ങള്‍ക്കും അടിമകളാണ്. ഇവരാണ് പലയിടങ്ങളിലെയും മുഖ്യ പാചകക്കാര്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ റെയ്ഡ് നടത്തി അടപ്പിക്കുന്ന മുഴുവന്‍ കടകളുടെയും പേര് പുറത്തുവിടാത്തത് ജനങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: