ഫറോക്ക്: മൂക്കിനുതാഴെയുള്ള ദളിത് പീഡനങ്ങള്‍ക്കു നേരെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണടയ്ക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ്ബാബു അഭിപ്രായപ്പെട്ടു. ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്ത ഫറോക്ക് കോളജ് അദ്ധ്യാപകന് അസീസ് തരുവണയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധകോണുകളില്‍ നിന്നുള്ള കെട്ടിച്ചമച്ച വാര്‍ത്തകള്‍ കേട്ട് പ്രതികരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും കൂട്ടരും സംസ്ഥാനത്ത് നടക്കുന്ന ദളിത് പീഡനങ്ങളില്‍ നിലപാട് വ്യക്തമാക്കണം.
ഒരുവര്‍ഷം മുമ്പ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നെങ്കിലും അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് കോളജ് അധികൃതര്‍ സ്വീകരിച്ചത്. അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച കോളജ് അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രജിഷ് ചുങ്കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, ബിജെപി മണ്ഡലം പ്രസിഡന്റ് പി. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. ഷിബു പിണ്ണാണത്ത് സ്വാഗതവും വിജയ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: