പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ ബലാത്സംഗകേസിലെ പ്രതിയെ ആൾക്കൂട്ടം നോക്കി നിൽക്കേ സാമൂഹ്യപ്രവർത്തക തൃപ്തി ദേശായി ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്.
ദേശായി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാളെയാണ് താനും ഭുമാതാ ബ്രിഗേഡിന്റെ അംഗങ്ങളും ചേർന്ന് മർദ്ധിച്ചതെന്നും ദേശായി വീഡിയോയിൽ പറയുന്നു.
ശ്രീകാന്ത് ലോന്ദേ എന്നയാൾക്കാണ് അടിയേറ്റത്. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രണയം നടിച്ച് ഒപ്പം താമസിപ്പിച്ച യുവതി ഗർഭിണിയായതോടെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും പരാതിയുണ്ട്. ഇയാളെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് മർദ്ദനമെന്ന് തൃപ്തിയും സംഘവും നാട്ടുകാരോട് പറയുന്ന ദൃശ്യവും വീഡിയോയിലുണ്ട്.
സ്ത്രീകൾക്ക് എതിരെ എവിടെ അതിക്രമങ്ങളും ഇത്തരം സംഭവങ്ങളും ഉണ്ടാകുമോ അവിടെ ഞാൻ നിയമം കൈയിലെടുക്കും. യുവതി പരാതിയുമായി എത്തിയപ്പോൾ പ്രതിയുടെ പിതാവിനെ ഞാൻ സമീപിച്ചിരുന്നു. എന്നാൽ പണം നൽകി പ്രശ്നം ഒതുക്കി തീർക്കാനാണ് അയാൾ ശ്രമിച്ചത്.’ – ദേശായി പറഞ്ഞു.
31കാരിയായ ദേശായി രാജ്യത്ത് സ്ത്രീകൾ പ്രവേശനമില്ലാത്ത ആരാധനാലയങ്ങളിൽ കയറാനായി പ്രചാരണങ്ങൾ നടത്തി വാർത്തകൾ സൃഷ്ടിച്ചിരുന്നു.
#WATCH: Bhumata Brigade activist Trupti Desai thrashed a man for allegedly breaking marriage promises,in Pune (Maha)https://t.co/KC4ZXOY4gH
— ANI (@ANI) July 27, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: