ന്യൂദല്‍ഹി: പ്രമുഖ മാധ്യമ പ്രവര്ത്തകന് ജോര്‍ജ് ജോസഫ് (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ദല്‍ഹി ഐ.എ.എന്‍.എസ് സ്പെഷ്യല്‍ കറസ്പോണ്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസിന്റെ ശ്രീനഗറിലെ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനഗറില്‍ ജോലി ചെയ്യവേ അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ജീവന് ടിവി, ഫോബ്സ് ടിവി എന്നിവയുടെ ദല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പിളളി വെട്ടിയാംങ്കല്‍ കുടുംബാംഗമാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്ന് ജേര്‍ണലിസം പാസായ ജോര്‍ജ്ജ് ജോസഫ് നാഷണല്‍ ഹെറാള്‍ഡിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. കാശ്മീരില്‍ തീവ്രവാദി വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു. ആ കാലത്ത് ഇന്ത്യന്‍ എക്സ്പ്രസിന്റെ കാശ്മീര്‍ ബ്യൂറോ ചീഫായിരുന്നു. അദ്ദേഹത്തിന്റെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര പ്രശസ്തി നേടി.
ദൂരദര്‍ശന്റെ കാശ്മീര്‍ റിപ്പോര്‍ട്ടറായിരുന്നു. തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത് വന്‍ വാര്‍ത്താ പ്രാധാന്യം നേടി. കാശ്മീര്‍ സ്വദേശി ആശ കോഹയാണ് ഭാര്യ. ഒരു മകളുണ്ട്. മൃതദേഹം ദല്‍ഹി കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: