ലഖ്നൗ: പതിനഞ്ച് രൂപ നല്‍കാനുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കടക്കാരന് ദമ്പതിമാരെ കോടാലിക്ക് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മേയ്ന്പുരിയിലാണ് കൊലപാതകങ്ങള്‍ നടന്നത്.
അടുത്തിടെ ദമ്പതിമാര്‍ കടയില്‍ നിന്നും പതിനഞ്ച് രൂപയുടെ ഒരു പായ്ക്കറ്റ് ബിസ്ക്കറ്റ് കടമായി വാങ്ങിയിരുന്നു.ഇതിന്റെ പണം ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ബിസ്ക്കറ്റിന്റെ പണം ചോദിച്ചപ്പോള്‍ പിന്നീടു നല്‍കാമെന്നു പറഞ്ഞ ദമ്പതിമാരെ കുപിതനായ കടയുടമ അശോക് മിശ്ര കോടാലിയുപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: