തിരുവനന്തപുരം: വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന പ്രതിനിധിസമ്മേളനം ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തില്‍ ആരംഭിക്കും.
ഉദ്ഘാടനം നാളെ രാവിലെ 9ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ നിര്‍വഹിക്കും.സംസ്ഥാനത്തൊട്ടാകെനിന്ന് ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അന്തര്‍ദേശീയ, ദേശീയ നേതാക്കളായ വിനായകറാവുദേശം പാണ്ഡെ, കെ.വി. മദനന്, കെ.എന്‍. വെങ്കിടേഷ്, എസ്.ജെ.ആര്. കുമാര്‍, വി.മോഹനന് തുടങ്ങിയവര്‍ പങ്കെടുക്കും.
സംഘടനാ വികാസം, ദൃഢീകരണം, സ്വാധീനം എന്നിവയെ ലക്ഷ്യംവച്ചുകൊണ്ട് പരമാവധി സ്ഥലങ്ങളില്‍ സ്ഥാനീയ സമിതി പ്രവര്‍ത്തനം ആരംഭിക്കും.
യുവശക്തി, മാതൃശക്തി, ദുര്‍ഗാവാഹിനി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, സേവനമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുക എന്നിവയെ ആധാരമാക്കിയുള്ള സമഗ്രമായ ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തില്‍ കൈക്കൊള്ളുമെന്ന് പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്. രാജശേഖരന് അറിയിച്ചു.
നാളെ രാവിലെ 7ന് ഗോപൂജ നടക്കും. രാവിലെ 9.30ന് ദീപപ്രോജ്ജ്വലനം ചെങ്കോട്ടുകോണം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ നിര്‍വഹിക്കും.
ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ വിഎച്ച്പി അധ്യക്ഷന്‍ എസ്ജെആര്‍ കുമാര്‍ അധ്യക്ഷത വഹിക്കും.
ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ചെങ്കല്‍ ശിവശക്തി ക്ഷേത്രത്തിലെ സ്വാമി മഹേശ്വരാനന്ദ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്.രമേശന് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിനായക റാവു ദേശ്പാണ്ഡേ, ദേശീയ ഉപാധ്യക്ഷന്‍ കെ.വി. മദനന്, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍. വെങ്കിടേഷ്, വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്. ബാലരാമന്, ജനറല്‍ സെക്രട്ടറി വി. മോഹനന്, ആചാര്യ ഹരിദാസ്, ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി, വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ. ജെ. മോഹന്‍കുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി.ടി. ബിജു, കെ.എസ്.റജി എന്നിവര്‍ പങ്കെടുക്കും. 31ന് വൈകിട്ട് 4ന് സമ്മേളനം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ജെ. മോഹന്‍കുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി.ടി. ബിജു, ജില്ലാ സെക്രട്ടറി കെ.എസ്.റജി, പ്രചാര്‍ പ്രമുഖ് സുനില്‍ തളിയല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: