ശ്രീകണ്ഠാപുരം (കണ്ണൂര്‍): പതിനാറുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് യുവാക്കളെ പയ്യാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരക്കൊല്ലിയിലെ മലഞ്ചരക്ക് വ്യാപാരി പൂവത്താരകത്ത് അഷ്റഫ് (32), കാഞ്ഞിരക്കൊല്ലി സ്വദേശിയും കണ്ണൂര്‍ ചാലയില്‍ താമസക്കാരനും പത്ര ഏജന്റുമായ കിഴക്കേടത്ത് ജോസ് സ്കറിയ എന്ന ജോസ് കുട്ടി (23), കാഞ്ഞിരക്കൊല്ലിയിലെ മേനാച്ചേരി ഷിന്റോ (28), ഉളിക്കല്‍ മണിക്കടവ് സ്വദേശിയും വേദപാഠ അധ്യാപകനും നിലവില്‍ ടൈല്‍സ് ജോലിക്കാരനുമായ കള്ളിക്കാട്ട് ബിനോയി(40) എന്നിവരെയാണ് പയ്യാവൂര്‍ എസ്ഐ: ശിവന് ചോടോത്തും സംഘവും അറസ്റ്റ് ചെയ്തത്.
മഠത്തില്‍ താമസിച്ചാണ് പെണ്‍കുട്ടി പഠിക്കുന്നത്. സ്കൂള്‍ അധികൃതരോട് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്ഡ്ലൈന് മുഖേനയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നിലവില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇവര്‍ പീഡിപ്പിച്ചുവരികയായിരുന്നു. പ്രണയം നടിച്ച് ജോസ് കുട്ടിയാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയുടെ കൗണ്‍സലിങ്ങിലാണ് പീഡനകഥ പുറത്തുവന്നത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: