കല്‍പ്പറ്റ: വയനാട് കളക്ട്രേറ്റില്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന് സി.കെ. ജാനു. മുത്തങ്ങ സമരത്തിനുശേഷം 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരപാക്കേജ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഓരോ കുടുംബത്തിനും ഒരേക്കര്‍ ഭൂമിയും ജയിലിലടച്ച കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തിരുന്നു. 24 കടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കുകയും 295 കടുംബങ്ങള്‍ക്ക് ഒരേക്കാര് ഭൂമി ലഭിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തുകയുമല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇടതു സര്‍ക്കാറും വനവാസി ഭൂനിയമ കരാര്‍ അട്ടിമറിച്ചിരിക്കുന്നു.
എ.കെ. ബാലന് പറയുന്നതാകട്ടെ 25 സെന്റ് ഭൂമിയും വീടും നല്‍കുമെന്നാണ്. സമരത്തിന്റെ ആദ്യ പടി എന്ന നിലയില്‍ ഓഗസ്റ്റ് അഞ്ചിന് വയനാട് കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തും. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിലെങ്കില് കുടില്‍ കെട്ടി സമരം നടത്തും. ഭൂമി ലഭ്യമാകുന്ന മുറക്ക് ഓരോ കടുംബവും സമരത്തില്‍ നിന്ന് പിന്മാറും-ജാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: