കൊച്ചി: കിളിരൂര്‍ പീഡന കേസില്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്ന സി.ബി.ഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരെ ശാരിയുടെ പിതാവ് സുരേന്ദ്രന് സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതി ഉത്തരവ്.
കേസന്വേഷണം ശരിയായ രീതിയില്‍ പുരോഗമിച്ചിരുന്നെങ്കില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സാധിച്ചേനെയെന്നും കേസ് സിബിഐ വീണ്ടും അന്വേഷിക്കണമെന്നും ശാരിയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസിലെ അഞ്ചു പ്രതികളെയും 10 വര്‍ഷം തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: