തിരുവനന്തപുരം: തൊഴിലാളി സംഘനടകള്‍ നാളെ ആഹ്വാനം ചെയ്രിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗവണ്മെന്റ് ഡയസ്നോണ്‍ ഏര്‍പ്പെടുത്തി. ഇവരുടെ ശമ്പളവും ആനൂകൂല്യവും നിഷേധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് ഉള്‍പ്പടെയുള്ള ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, സ്വകാര്യവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണു ദേശീയ പണിമുടക്ക്.
അതേസമയം പണിമുടക്കില്‍ പങ്കെടുക്കേണ്ടതില്ലെന്നു കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: