കോഴിക്കോട്: കൈവേലിയില്‍ പശ്ചിമഘട്ട സംരക്ഷണ ധര്‍ണക്കിടെ സിപിഎമ്മുകാര്‍ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപിനെ എറിഞ്ഞുകൊന്ന കേസിന്റെ സാക്ഷിവിസ്താരം ഇന്നലെയും തുടര്‍ന്നു. ഏറുകൊണ്ടുള്ള ആഘാതം കൊണ്ട് മരണം സംഭവിക്കാമെന്ന് വിസ്താരത്തിനിടയില്‍ സാക്ഷിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് കോടതി മുമ്പാകെ മൊഴി നല്കി. പരിക്കേറ്റ അനൂപിനെ ചികിത്സിച്ച കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍, സയന്റിഫിക് വിദഗ്ധ, ധര്‍ണ നടന്ന സ്ഥലത്തിന്റെ ഉടമ എന്നിവരെയും ഇന്നലെ കോടതി മുമ്പാകെ വിസ്തരിച്ചു. 41 മുതല്‍ 43 വരെയുള്ള സാക്ഷികളെ ഇന്ന് കോടതി മുമ്പാകെ വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: