കോഴിക്കോട്: തയ്യല്‍ തൊഴിലാളികളുടെ അംശാദായം അടയ്ക്കാനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് കേരള തയ്യല്‍ തൊഴിലാളി സംഘം-ബിഎംഎസ് ജില്ലാ സമിതി ആവശ്യപ്പെട്ടു. അംശാദായം ബാങ്ക് മുഖേന സ്വീകരിക്കണമെന്നത് പൊതുവായ ആവശ്യമാണെങ്കിലും, ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ സാധാരണ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റു ക്ഷേമനിധി ബോര്‍ഡുകളുടെ പണം സ്വീകരിക്കുന്നതുപോലെ തയ്യല്‍ തൊഴിലാളികളുടെ അംശാദായവും സ്വീകരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. ജൂലൈ ഒന്നു മുതല്‍ ഐഎഫ്എസ്സി സൗകര്യമുള്ള ബാങ്കുകള്‍ മുഖേന അംശാദായം ഒടുക്കാമെന്നും, ഓരോ തൊഴിലാളിക്കും പ്രത്യേകം വിര്‍ച്വല്‍ അക്കൗണ്ട് വെബ് സൈറ്റില്‍ ലഭ്യമാണെന്നുമാണ് ബോര്‍ഡിന്റെ അറിയിപ്പ്. വിര്‍ച്വല്‍ അക്കൗണ്ട് ലഭിക്കണമെങ്കില്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് അടച്ച് ബാങ്ക് കാര്‍ഡ് സംഘടിപ്പിച്ചാല്‍ തന്നെയും, ബാങ്കുകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശമോ പ്രത്യേകം ചെലാന്‍ ഫോ റമോ ലഭ്യമല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് പണമടയ്ക്കാന്‍ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മിക്ക തൊഴിലാളികളുടെയും അംഗത്വം വീഴ്ച വരാനും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനും ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്, വി. ചന്ദ്രന്, പി. ബാലകൃഷ്ണന്, റീന സഹദേവന്, പി. ബിന്ദു, രജനി, വി. മിനി, ജയശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: