ന്യൂദല്‍ഹി: നാവിക സേനയുടെ മിഗ് 29കെ വാങ്ങാനായി ചിലവഴിച്ച 10,000 കോടിയോളം രൂപ പാഴായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 2004-2010 കാലത്ത് വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വിന്യസിച്ചിരിക്കുന്ന നാല്‍പ്പത്തിയഞ്ച് മിഗ് 29കെ വിമാനങ്ങള്‍ വാങ്ങിയതു വഴിയാണ് രാഷ്ട്രത്തിന് പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
10,500 കോടിരൂപയ്ക്കാണ് റഷ്യയില്‍ നിന്ന് 45 മിഗ് 29 കെ വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. എന്നാല്‍ അന്‍പതു ശതമാനത്തില്‍ താഴെ മാത്രം പ്രവര്‍ത്തനക്ഷമതയുള്ള മിഗ് 29കെ വിമാനങ്ങള്‍ക്ക് സാങ്കേതികത്തകരാറുകള്‍ കൂടുതലാണെന്നും പൈലറ്റുമാരുടെ പരിശീലനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഐ.എന്‍.എസ് വിക്രമാദിത്യയില്‍ ഈ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനും സാങ്കേതിക പ്രശ്നങ്ങളുണ്ട്. 2004-2010 കാലത്ത് വാങ്ങിയ മിഗ് 29കെ വിമാനങ്ങളില്‍ പകുതിയിലേറെ വിമാനങ്ങള്‍ക്കും 2010നു ശേഷം സാങ്കേതികത്തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്.
നിര്‍മ്മാണപ്പിഴവു കാരണം ലാന്‍ഡ് ചെയ്യുമ്പോള്‍ ഡുവല്‍ എഞ്ചിന് വിമാനങ്ങളായ മിഗ്29കെയുടെ ഒറ്റ എഞ്ചിന് മാത്രമേ പ്രവര്ത്തിപ്പിക്കാനാവുന്നുള്ളു.ഭാരതീയനാവികസേനയുടെ മുന്നിരയുദ്ധവിമാനങ്ങള്ക്കെതിരേയാണ് ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: