തിരുവനന്തപുരം: ആഗസ്റ്റ് ഒന്നുമുതല്‍ ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവില്‍ ഗതാഗത കമ്മീഷണര്‍ ഇളവ് വരുത്തി. ആദ്യഘട്ടത്തില്‍ വാഹന ഉടമകളെ ഉപദേശിച്ചും ലഘുലേഖകള്‍ നല്‍കിയും ബോധവത്കരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
എന്നാല്‍ ഉത്തരവ് പിന്‍വലിച്ചതല്ലെന്നും ഒരു മാസത്തിനു ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന് തച്ചങ്കരി അറിയിച്ചു.
ആഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ പമ്പില്‍ വരുന്നവര്‍ക്ക് ഇന്ധനം നല്‍കേണ്ടെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന് തച്ചങ്കരി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് തിരുത്തിയിരിക്കുന്നത്. ഇതിനെതിരെ ഗതാഗതമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉത്തരവുകള്‍ ഇറക്കും മുന്‍പ് സര്‍ക്കാരുമായി ആലോചിക്കണമായിരുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു. ഈ അഭിപ്രായം പിന്നീട് മന്ത്രി തന്നെ പിന്‍വലിച്ചിരുന്നു. ജനങ്ങള്‍ക്ക് ഉത്തരവ് ഉണ്ടാകുന്നുണ്ടെങ്കില്‍ മാത്രമേ ഉത്തരവ് പുനഃപരിശോധിക്കൂ എന്നാണ് പിന്നീട് മന്ത്രിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: