കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാനുള്ള 12 ഇന കര്‍മ്മ പരിപാടികള്‍ക്ക് ആഗസ്റ്റ് ഒന്നിന് തുടക്കം കുറിക്കാന്‍ ട്രാഫിക് ഉപദേശകസമിതി തീരുമാനിച്ചു. പരിഷ്കരണനടപടിയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് നോട്ടീസ് നല്കി തുടങ്ങി. നടപടികള്‍ നീണ്ടുപോകുന്നത് വിമര്‍ശനത്തിന് കാരണമായിരുന്നു. കോളേജ് ജംഗ്ഷന്‍മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെയുള്ള ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിംഗ് നടപ്പാക്കാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.
റോഡുവക്കത്തെ ഫഌക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുക, കച്ചേരിമുക്ക് സ്കൂള്‍ റോഡ് വണ്‍വേ നടപ്പാക്കുന്നതോടൊപ്പം ഓയൂര്‍ വണ്‍വേ റോഡിലെ പാര്‍ക്കിംഗും ഒഴിവാക്കും. ചന്തമുക്കിലെ ഓട്ടോസ്റ്റാന്‍ഡ് ടാക്സി ജീപ്പ് സ്റ്റാന്‍ഡിലേക്ക് മാറ്റാനും ടാക്സി കാറുകളെ പൂര്‍ണപ്രകാശ് ഹോട്ടലിന്റെ ഭാഗത്തേക്കും, ജീപ്പുകളെ ചന്തയിലേക്കും ഷോപ്പിംഗ് കോപ്ലക്സിലേക്കും മാറ്റും. റയില്‍വേ സ്റ്റേഷന് ജംഗ്ഷനിലെ ഓട്ടോസ്റ്റാന്‍ഡ് നീലേശ്വരം റോഡിലേക്കും പുലമണ്‍ പാലത്തിന് സമീപമുള്ള ടെമ്പോ ലോറികള്‍, പിക്കപ്പ് വാന്‍ എന്നിവ കോട്ടയം റോഡിലെ പാര്‍ക്കിംഗ് ഭാഗത്തേക്കും മാറ്റും. നിലവിലെ ബസ് സ്റ്റോപ്പുകളും മാറ്റി ക്രമീകരിക്കാന്‍ തീരുമാനമായി. നീലേശ്വരം ഭാഗത്തേക്കുള്ള ബസുകള്‍ റയില്‍വേ സ്റ്റേഷനു സമീപത്തെ നീലേശ്വരം റോഡിലും കൊല്ലത്തേക്കുള്ള ബസുകള്‍ നിലവിലെ സ്റ്റോപ്പിലും നിര്‍ത്തണം.
കച്ചേരിമുക്കിലെ സ്റ്റോപ്പ് ഇനി മുതല്‍ പോസ്റ്റ്ഓഫീസിനു മുന്നിലായിരിക്കും. ആശുപത്രി ജംഗ്ഷനില്‍ ഓയൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്താന്‍ പാടില്ല. മര്‍ത്തോമാ സ്കൂള്ഭാഗത്തെ ബസുകള്‍ കുരിശടിക്ക് സമീപം നിര്‍ത്തണം. ചന്തമുക്കില്‍ അശോകാ പ്രസിനു മുന്നില്‍ പാര്‍ക്കിങ് ടുവീലറുകള്‍ക്ക് മാത്രമാക്കി. മുനിസിപ്പല്‍ ഓഫിസിന് എതിര്‍വശം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. മുന്‍വശത്ത് ടു വീലര്‍ പാര്‍ക്കിംഗ് അനുവദിക്കും. പുലമണ്‍ ട്രാഫിക് സിഗ്നലില്‍ ഇടതുഭാഗത്തുകൂടി വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യം ഒരുക്കും. എന്‍എച്ച് എംസി റോഡ്, പിഡബ്ലൂഡി റോഡ് എന്നിവിടങ്ങളിലെ കൈയ്യേറ്റം അടിയന്തിരമായി ഒഴിപ്പിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: