അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളേജിന്റെ മറവില്‍ വീണ്ടും ക്ഷേത്രഭൂമി പിടിച്ചെടുക്കാന്‍ നീക്കം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രഭൂമിയായ പുത്തന്‍കുളം പിടിച്ചെടുത്ത് കോളേജ് നിര്‍മ്മിച്ചതിനു പിന്നാലെയാണ് ഇതിനു സമീപത്തുള്ള സ്ഥലംകൂടി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മന്ത്രി ജി. സുധാകരന്റെ അറിവോടെ നടത്തുന്ന ഇത്തരം നീക്കം കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ഹൈന്ദവ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് അന്നും മന്ത്രിയായിരുന്ന ജി. സുധാകരനാണ് ക്ഷേത്രഭൂമിയായ പത്തേക്കറോളം വരുന്ന പുത്തന്‍കുളം ദേവസ്വം ബോര്‍ഡിനെ ഭീഷണിപ്പെടുത്തി പിടിച്ചെടുത്തത്. ഇതിനെതിരെ നിലവില്‍ കോടതിയില്‍ കേസ് നടക്കുന്നതിനു പിന്നാലെയാണ് പുത്തന്‍കുളത്തിനു കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 25സെന്റോളം സ്ഥലം മതില്‍കെട്ടി സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നത്.
നിലവില്‍ പുത്തന്‍കുളത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കോളേജിനു നാലുഭാഗത്തും മതില് നിര്‍മ്മാണം തുടങ്ങി. ഇതിനു സമീപമുളള ക്ഷേത്രഭൂമി മതില് കെട്ടാത്തതാണ് നാട്ടുകാരില്‍ സംശയമുളവാക്കിയത്. അന്വേഷണത്തില്‍ ഈഭാഗവും കോളേജിന്റേതാണെന്ന് അധികൃതര്‍ പറഞ്ഞു. ഭക്തജനങ്ങള്‍ വിവിധ ഹൈന്ദവസംഘടനകളോടൊപ്പം പ്രതിഷേധത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: