ഏദൻ: യെമനിൽ വൃദ്ധസദനം ആക്രമിച്ച് മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു അൽഖ്വയിദ ഭീകരര്‍ പിടിയില്‍. യെമനിലെ സൈല പ്രദേശത്ത് നിന്നുമാണ് സുരക്ഷാ സേന ഭീകരരെ പിടികൂടിയത്. ഭീകരര്‍ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.
ഫാ. ടോമിന്റെ നേതൃത്വത്തില്‍ വൃദ്ധസദനം കേന്ദ്രീകരിച്ചു മതപരിവര്‍ത്തനം നടന്നിരുന്നുവെന്നും അതിനാലാണു വൃദ്ധസദനം ആക്രമിച്ചതെന്നും പിടിയിലായവര്‍ പറഞ്ഞു. ഏദനിലെ ഷേഖ് ഒത്മാനിലെ മുസ്ലിം പള്ളി കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനം. ആക്രമണത്തിനു മുന്‍പ് മുവ്താ ബിന്‍ ഗബാലിലെ മുസ്ലിം പള്ളിയിലെ ഇമാം മുഹമ്മദ് അദ്ദോ സാലത്തിന്റെ അനുമതി തേടിയിരുന്നു. വൃദ്ധസദനത്തില്‍ മതംമാറ്റം നടന്നിരുന്നു എന്നതിനാലാണ് ആക്രമണത്തിന് അനുമതി നല്‍കിയതെന്നാണ് ഇമാമിന്റെ മൊഴി.
സലേഷ്യന്‍ ഡോണ്‍ ബോസ്കോ വൈദികനായ ടോമിനെ മാര്‍ച്ച് നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകളും 12 അന്തേവാസികളുമടക്കം 16 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: