പാനൂര്‍: ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങവെ ഐഎസ് അനുകൂല പ്രസംഗം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് പാനൂര്‍ സ്വദേശി മുംബൈയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍. പാലത്തായി വലിയപറമ്പത്ത് ഇസ്മായില്‍ (22)ആണ് കസ്റ്റഡിയിലുളളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സഹോദരനൊപ്പം ഇന്‍ഡികോ വിമാനത്തില്‍ നാട്ടിലേക്ക് വരുമ്പോഴാണ് സഹയാത്രികരെ മര്‍ദ്ദിക്കുകയും, ഐഎസ് അനുകൂല പ്രസംഗം നടത്തുകയും ചെയ്തത്.
ഇന്നലെ ഇസ്മായിലിന്റെ വീട്ടില്‍ കേന്ദ്രഅന്വേഷണ ഉദ്യോഗസ്ഥരും, പോലീസും പരിശോധന നടത്തി. മുംബൈയില്‍ നിന്നുമുളള നിര്‍ദ്ദേശമനുസരിച്ചായിരുന്നു പരിശോധന. എന്നാല്‍ മാനസികാസ്വസ്ഥ്യമുളള വ്യക്തിയാണ് ഇസ്മായില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ വ്യക്തമായി ചോദ്യംചെയ്യലിനു ശേഷം മാത്രമെ ഇയാളുടെ തീവ്രവാദ ബന്ധത്തെ കുറിച്ചുളള സംശയം ദുരീകരിക്കപ്പെടുകയുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: