അടിമാലി: ടൗണിലെ പെട്ടിക്കടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി. കടയുടമ പിടിയിലായ അടിമാലി ചാറ്റുപാറ കുന്നുപുറത്ത് ബിനോയി(47)യെയാണ് അടിമാലി സിഐ ടി.എ യൂനസ്സിന്റെ നേതൃത്വത്തിലൂള്ള സംഘം അറസ്റ്റ് ചെയ്തത്.1354 പായ്ക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ദേശീയപാതയ്ക്കരുകില്‍ മാതാ തീയേറ്ററിന് സമീപം ഇയാളുടെ പെട്ടികടയില്‍ ഹാന്‍സ് വില്പന നടത്തുന്നുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു.ഇത് പ്രകാരം കടയില്‍ പോലീസ് പരിശോധന നടത്തി.എന്നാല്‍ ഇവിടെ നിന്നും നാല് പായ്ക്കറ്റ് ഹാന്‍സ് മാത്രം കിട്ടി.കൂടുതല്‍ ചോദ്യം ചെയ്യലില്‍ സമീപത്ത് ബിനോയി വാടകയ്ക്ക് എടുത്തിരുന്ന മുറിയില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് 1350 പായ്ക്കറ്റ് ഹാന്‍സ് കൂടി പിടികൂടിയത്.ഹാന്‍സ് ചോക്ലേറ്റ് കവറിന്റെ രൂപത്തില്‍ പൊതിഞ്ഞ് ഭരണിയില്‍ ഇട്ടാണ് വില്പന നടത്തിയിരുന്നത്.ഒറ്റ നോട്ടത്തില്‍ ഇത് ചോക്ലേറ്റാണെന്നേ കരുതൂ. ഇവ 100 രൂപ മുതല്‍ 300 രൂപവരെ വാങ്ങിയാണ് വിറ്റിരുന്നത്.നാട്ടുകാരില്‍ നിന്നും 40 മുതല്‍ 50 രൂപവരെയും ഈടാക്കിയിരുന്നും പോലീസ് പറഞ്ഞു.പോലീസ് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം എന്‍ വിജയകുമാരന്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.എഎസ്ഐ സി.വി ഉലഹന്നാല്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി എന്‍ പോള്‍,സി ആര് സന്തോഷ്,എം എം സാജു എന്നിവര്‍ ചേര്‍ന്നാണ് കടയില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: