കോട്ടയം: എസ്എഫ്ഐ ക്യാമ്പസുകളില്‍ അക്രമങ്ങള്‍ വളര്‍ത്തി അതുവഴി ഗുണ്ടാതാവളമാക്കി മാറ്റുകയാണെന്നും എബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍.കെ.സി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മണര്‍കാട് സെന്റ് മേരീസ്, കോട്ടയം സിഎംഎസ് തുടങ്ങിയ ക്യാമ്പസുകളില്‍ നടന്ന അക്രമണത്തില്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടകം പോളിടെക്നിക്ക് കോളേജിലെ എബിവിപി പ്രവര്ത്തകന് സുനീഷിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചവശനാക്കിയത് കാട്ടാളത്തമാണെന്നും അദ്ദേഹം പറഞ്ഞു.
തലയ്ക്ക് മാരകമായ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും തുടര്‍ചികിത്സ നടത്തി വരവെയുമാണ് സുനീഷിനെ എസ്എഫ്ഐ ആക്രമിച്ചത്. സിഎംഎസിലെ 11എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലാണ്. തുടര്‍ന്നും എസ്എഫ്ഐ മറ്റു ക്യാമ്പസുകളിലേക്കും അക്രമം വ്യാപിപ്പിച്ചിരിക്കുകയാണ്. എബിവിപി ക്യാമ്പസുകളില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അക്രമത്തിലൂടെ വിദ്യാര്‍ത്ഥി ശക്തിയെ അടിച്ചമര്‍ത്താനാണ് എസ്എഫ്ഐ ശ്രമികകുന്നതെന്നും ഇത് തുടര്‍ന്നാല്‍ ശക്തമായ ഭാഷയില്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങുമെന്നും എബിവിപി ജില്ലാ സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: