മമ്പറം(കണ്ണൂര്‍): മമ്പറം പറമ്പായിലെ സ്വകാര്യ ബസ് ജീവനക്കാരന് പി.നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് മൂന്ന് വര്‍ഷം, അന്വേഷണത്തില്‍ പുരോഗതിയുമില്ലാതെ ക്രൈംബ്രാഞ്ച്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. പക്ഷേ സൂചനകളൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2012 ഒക്ടോബര്‍ 21 ന് രാത്രി അത്താഴം കഴിക്കുന്നതിനിടെ നിഷാദിന്റെ മൊബൈലിലേക്ക് വന്ന ഒരു വിളിയോടെയാണ് ദുരൂഹമായ സംഭവങ്ങള്‍ക്ക് തുടക്കം.
അമ്മയോട് ഉടന്‍ വരാമെന്ന് പറഞ്ഞ് ഫോണുമായി പുറത്തിറങ്ങിയ നിഷാദ് പിന്നെ തിരിച്ചെത്തിയില്ല.
നേരത്തെ നിഷാദിന് പ്രദേശത്തെ ഒരു അന്യമത സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായി ആരോപണമുണ്ട്. ഇതിന്റെ പേരില്‍ ചിലര്‍ നിഷാദിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മതതീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് പറമ്പായി. അതുകൊണ്ട് തന്നെ നിഷാദിന്റെ തിരോധാനത്തിന് പിന്നില്‍ മതതീവ്രവാദികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കശ്മീരില്‍ തീവ്രവാദി നേതാവ് കൊല്ലപ്പെട്ടപ്പോള്‍ പറമ്പായിയിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു.
വിവിധ തീവ്രവാദ കേസുകളുമാ യി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്ന മൂന്ന് പേര് പറമ്പായി സ്വദേശികളാണ്.
നിഷാദ് കേസില്‍ പോലീസ് അന്വേഷണം എങ്ങുമെത്താതായതോടെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നത്. തുടര്‍ന്ന് കൂത്തുപറമ്പ് സിഐയുടെ നേതൃത്വത്തില്‍ കേസ് ഏറ്റെടുത്തു. അന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ലോക്കല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിനപ്പുറം മുന്നോട്ടു പോകാന്‍ ക്രൈബ്രാഞ്ചിനായില്ല.
ശാസ്ത്രീയമായ നിരവധി അന്വേഷണ മാര്‍ഗങ്ങളുണ്ടായിട്ടും നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. കേസില്‍ അന്വേഷണം ആവശ്യപ്പെടാനും നിയമസഭയില്‍ പ്രശ്നം ഉന്നയിക്കാനും ബിജെപി നീക്കമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: