കൊണ്ടോട്ടി: ഇസ്ലാം മതം സ്വീകരിച്ച യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കിളിയല്ലൂര്‍ മാങ്ങാട്ടുശ്ശേരി അംബേദ്ക്കര്‍ കോളനിയിലെ മാരിയപ്പന്റെ ഭാര്യയും രണ്ടുകുട്ടികളുടെ മാതാവുമായ രാജേശ്വരി (25)യാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പുളിക്കല്‍ പെരിയമ്പലത്തുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടത്.
2015 ജൂണിലാണ് രാജേശ്വരിയെ കാണാതായത്. കൊല്ലത്തുള്ള ഒരു ടെക്സ്റ്റയില്‍സ് ഷോപ്പിലെ ജീവനക്കാരിയായിരുന്നു രാജേശ്വരി. അതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ കുണ്ടേരി ആലുങ്ങല്‍ മുഹമ്മദ് ഷരീഫിന്റെ മകന് മുഹമ്മദ് സക്കറിയ പ്രണയം നടിച്ച് രാജേശ്വരിയെ കൊണ്ടുവരികയായിരുന്നു.
പിന്നീട് പൊന്നാനിയില്‍ വെച്ച് രാജേശ്വരി ഇസ്ലാംമതം സ്വീകരിച്ച് റഹീന ബാനുവെന്ന പേര് സ്വീകരിച്ചു. മണ്ണാര്‍ക്കാട് കാരാകുറിശ്ശി വലിയക്കപള്ളിയില് വെച്ച് ഇരുവരുടെയും വിവാഹവും നടന്നു. കോഴിക്കോട് ജില്ലയിലുളള ഒരു കേന്ദ്രത്തില്‍ നിന്ന് രാജേശ്വരി മതപഠനം നടത്തി. നിരവധി സ്ഥലങ്ങളില്‍ മാറിമാറി താമസിച്ച ഇവര്‍ കൊണ്ടോട്ടി പെരിയമ്പലത്തെത്തിയത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്. അയല്‍വാസികളുമായി ഇരുവര്‍ക്കും ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ രണ്ടാഴ്ച മുമ്പ് രാജേശ്വരിയുടെ തലമുടി പൂര്‍ണ്ണമായി വടിച്ചുകളഞ്ഞിരുന്നു. ലൗജിഹാദിന്റെ ഇരയാണോ രാജേശ്വരിയെന്നും കൊണ്ടോട്ടി പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുഹമ്മദ് സക്കറിയയെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: