ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി (എന്‍ബിഎസ്എ) അറിയിച്ചു. ദല്‍ഹി പോലീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം ടിവി ചാനലുകള്‍ക്കെതിരെ എടുത്തിരിക്കുന്നത്.
സ്ഥിരീകരിക്കാത്തതും വ്യക്തതയില്ലാത്തതുമായ ദൃശ്യങ്ങളും വിവരങ്ങളും പ്രക്ഷേപണം ചെയ്യുന്നതില്‍ നിയന്ത്രണം വേണമെന്നാണ് (എന്‍ബിഎസ്എ) അറിയിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത സംഭവങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യരുതെന്നാണ് പോലീസ് വൃത്തങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച പരാതി എന്‍ബിഎസ്എ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ജെ.എസ്.വര്‍മ്മയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറും ദല്‍ഹി പോലീസ് പിആര്‍ഒയുമായ രാജന് ഭഗത് പറഞ്ഞു.
അതേസമയം, ദല്‍ഹി പോലീസിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാ ചാനല്‍ അധികൃതരേയും അറിയിച്ചിട്ടുണ്ടെന്ന് എന്‍ബിഎസ്എ അറിയിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ ഒഴിവാക്കപ്പെടേണ്ട വിവരങ്ങള്‍ എന്തൊക്കെയാണെന്നുള്ള വിവരങ്ങള്‍ നല്‍കണമെന്നും എന്‍ബിഎസ്എ അധികൃതര്‍ ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗികമല്ലാത്ത, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍, അധികൃതരുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അന്വേഷണത്തെ തടസപ്പെടുത്തുമെന്നും കത്തില്‍ പറയുന്നുണ്ട്. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്യുന്നതിന് ചില നിര്‍ദ്ദേശങ്ങളും ചാനലുകള്‍ക്ക് നല്‍കണമെന്നും, ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഭഗത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: