പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന മങ്കര ഞാറക്കോട് ഫൈസലിനെ(21)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പക്കല്‍ നിന്നും ദൃശ്യങ്ങള്‍ റെക്കാര്‍ഡ് ചെയ്യാനുപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, പ്രതി പെണ്‍കുട്ടിയെ മങ്കര ഞാറക്കോടുള്ള വീട്ടില്‍ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് സോഷ്യല്‍മീഡിയ വഴി വിഡീയോദൃശ്യങ്ങള് പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയും മൊബൈല്‍ നമ്പറുകള്‍ അടിക്കടി മാറ്റി പോലീസിനെ കുഴക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രതി വീട്ടിലെത്തിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ടൗണ്‍ നോര്‍ത്ത് സിഐ ജോഷി ജോസ്, സൗത്ത് സിഐ ആര്. മനോജ്കുമാര്‍, എസ്ഐ ടി.സി. മുരുകന്, എ എസ്ഐമാരായ ജി. ഷേണു, കെ.കെ. ലക്ഷ്മണന്, ക്രൈം സക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍, ആര്.കിഷോര്‍, കെ.അഹമ്മദ്കബീര്‍, ആര്.വിനീഷ്, ആര്.രാജീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: