കണ്ണൂര്‍: കോര്പ്പറേഷന് കൗണ്‍സില്‍ യോഗ ത്തില്‍ ബഹളം. കോര്പ്പറേഷന് ഉദ്യോഗസ്ഥന് ദിവസവരുമാനം തിരിമറി നടത്തിയ സംഭവം സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ഒതുക്കിത്തീര്‍ക്കാന്‍ നീക്കം നടക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് യോഗത്തില്‍ ബഹളം അരങ്ങേരിയത്. ബഹളം വാക്കേറ്റത്തിലും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലും കലാശിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായ ഡി.സമീര്‍ താന്‍ എത് ഉപസമിതിയില്‍ ഉള്‍പ്പെടും എന്ന ചോദ്യവുമായി അജണ്ടകള്‍ ആരംഭിക്കുന്നതിന് മുമ്പ് രംഗത്തെത്തിയതോടെ തന്നെ ബഹളം ആരംഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്റെ ധനകാര്യ വിഭാഗം ജീവനക്കാരന് ദിവസ വരുമാനത്തിലെ അമ്പതിനായിരം രൂപ തിരുമറി നടത്തിയതുമായി ബന്ധപ്പെട്ട് ചോദ്യവുമായി കോണ്‍ഗ്രസിലെ ടി.ഒ.മോഹനന് രംഗത്തെത്തിയതോടെ യോഗം ബഹളമയമായി. ഉദ്യോഗസ്ഥ നെതിരെ കോര്പ്പറേഷന് നടപടി സ്വീകരിച്ചില്ല എന്ന ആരോപണമാണ് പ്രശ്നം രൂക്ഷമാക്കിയത്. കൃത്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചെന്ന് പുതിയതായി ചുമതലയെടുത്ത കോര്പ്പറേഷന് സെക്രട്ടറി കെ.പി.വിനയന് വിശദീകരിച്ചു. ഇപ്പോള്‍ ആ ഉദ്യോഗസ്ഥന് ലീവിലാണ്. സംസ്ഥാന സര്‍ക്കാറിനും ലോക്കല്‍ ബോഡി ഡയറക്ടറേ റ്റിനും വിവരം കൈമാറി എന്നും സൂപ്രണ്ട് വിഷയം അന്വേഷിക്കുകയാണ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 13ന് കോര്പ്പറേഷന് ഓഫീസിലെ കേഷ് വിഭാഗം കൈകാര്യം ചെയ്ത സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ദിനംപ്രതി ഓഡിറ്റ് നടക്കുന്ന ഓഫീസില്‍ അന്നേ ദിവസത്തെ പണം അപ്ഡേറ്റ് ചെയ്യാത്തതായി ഓഡിറ്റ് വിഭാഗം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 26ന് സിപിഎം നേതാക്കളിടപെട്ട് പണം തിരിച്ചടച്ചിരുന്നുവെങ്കിലും തിരിമറി നടത്തിയ തുകയുടെ പലിശയും പിഴപലിശയും അടക്കാത്തതിനാല്‍ ഉദ്യോഗസ്ഥന് ഓഡിറ്റ് വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. അതിനിടയില്‍ പണമടക്കാന്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ സിപിഎം ഉന്നത തലത്തില്‍ നീക്കങ്ങള്‍ നടത്തിയത് ഏതാനും ദിവസങ്ങളായി കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയിലും കോര്പ്പറേഷന് ജീവനക്കാര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. ഇത് ഇന്നലെ കൗണ്‍സില്‍ യോഗത്തില്പൊട്ടിത്തെറിയിലേക്ക് നയിക്കുകയായിരുന്നു.
താഴെചൊവ്വയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. നാറ്റ്പാക്കിന് പഠന ചുമതല എല്പ്പിച്ചുകൊണ്ട് ഗതാഗത കുരുക്ക് പരിഹരി ക്കാനാണ് തീരുമാനം. താഴെചൊവ്വയില്‍ ദേശിയ പാതയെയും സംസ്ഥാന പാതയെയും ബന്ധിച്ച് ക്രോസ് റോഡ് നിര്‍മ്മിക്കുന്നതിനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: