കോഴിക്കോട്: കോഴി ക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം നടത്തു ന്ന ശൃംഘലയിലെ സുപ്രധാ ന കണ്ണികളായ രണ്ട് പേരെ കോഴിക്കോട് അരയടത്തു പാലത്തിന് സമീപം വെച്ച് കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പാര്‍ട്ടി അറസ്റ്റ് ചെയ്തു. കൊളത്തറ സ്വദേശി മജീദ് പി.ടി, ചേളന്നൂര്‍ സ്വദേശി രാജഗോ പാല് എന്ന ബാവൂട്ടി എന്നിവ രാണ് സ്ക്കൂട്ടറില്‍ കഞ്ചാവ് കടത്തവെ എക്സൈസിന്റെ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇവരില്‍ നിന്നും 500 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
മുന്‍പ് മയക്കുമരുന്നു കേസ്സുകളിലെ പ്രതികളായ ഇവര്‍ കുറച്ചുകാലമായി ഈ രംഗത്തു നിന്നും മാറി നിന്ന് ഇപ്പോള്‍ കഞ്ചാവ് വില്‍പ്പന സജീവമാക്കിവരികയായിരുന്നു. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മുന്‍കാല പ്രതികളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവര്‍ വലയിലായത്. 500 ഗ്രാമിന്റെ പൊതികളാക്കി ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ വിപണന രീതി. മുഖ്യപ്രതിയായ മജീദ് ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ച കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം കഞ്ചാവ് കേസിലെ മുന്പ്രതിയായ രാജഗോപാലിനെ (ബാവൂട്ടി) കൂട്ടാളിയാക്കി കോഴിക്കോട് ടൗണ്‍, സരോവരം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ ചില്ലറ വില്‍പ്പനക്കാരെ കണ്ടെത്തി കഞ്ചാവ് വിതരണം നടത്തി വരികയായിരുന്നു. ജില്ലയില്‍ സ്കൂള്‍/കോ ളേജ് വിദ്യാര്‍ത്ഥികളെയും അന്യ സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് കഞ്ചാ വും മറ്റ് മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്കെതിരെ എക്സൈസ് വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മേല്‍ കഞ്ചാവിന്റെ കൂടുതല്‍ ഉറവിടത്തെപ്പറ്റിയും മറ്റ് വില്പ്പനക്കാരെപ്പറ്റിയും അന്വേഷണം ഊര്‍ജ്ജിതമാക്കി.
പരിശോധനയില്‍ സര് ക്കിള് ഇന്‍സ്പെക്ടര്‍ ജി. ഹരികൃഷ്ണ പിള്ള, എക് സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്, അസി. എക് സൈസ് ഇന്‍സ്പെക്ടര്‍ കെ. യൂസഫ്, പ്രിവന്റീവ് ഓഫീസര്‍ പി. മനോജ്, സിവില്‍ എക്സൈ സ് ഓഫീസര്‍മാരായ യു.പി. മനോജ്കുമാര്‍, എം. ധനീഷ് കുമാര്‍, സി. മനോജ്, ആര്. രജ്ഞിത്ത്, പി.കെ. അനില്‍ കുമാര്‍, എം. മനു, എം. സ ജീവന്, കെ.എം. ഉല്ലാസ്, ഡ്രൈവര്‍ ശ്രീധരന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: