തിരുവനന്തപുരം:കോഴിക്കോട് കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ പോലീസ് നടപടിയില്‍ വി.എസ്.അച്യുതാനന്ദന് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ശക്തമായ പ്രതിഷേധം അറിയിച്ചു.
ബെഹ്റയെ ഫോണില്‍ വിളിച്ചാണ് വി.എസ് പൊട്ടിത്തെറിച്ചത്. ‘പോലീസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്താണ് കോഴിക്കോട് നടക്കുന്നത്? മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ എന്തിനാണ് നടപടിയെന്നും വി.എസ് ചോദിച്ചു. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വി.എസ് നിര്‍ദേശിച്ചു.
സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജോലിയാണ്. അതിന് വേണ്ട സൗകര്യം അവര്‍ക്ക് ഒരുക്കുകയാണ് പോലീസ് ചെയ്യേണ്ടത്. എന്നാല്‍, പോലീസ് തന്നെ മാധ്യമ പ്രവര്‍ത്തകരെ തടയുക എന്നത് എങ്ങനെ ന്യായീകരിക്കാനാവുമെന്നും വി.എസ് ചോദിച്ചു.
അതേസമയം, മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞിട്ടില്ലെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. കോഴിക്കോട് നടന്ന സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ബെഹ്റ വി.എസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: