തിരുവനന്തപുരം: ന്യൂദല്‍ഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇയെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. സീനിയര്‍ ടി.ടി.ഇ ദല്‍ഹി സ്വദേശി രമേശ് കുമാറിനെയാണ് ആര്.പി.എഫ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം സ്വദേശിയും പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരിയുമായ ഹേമലതയോടാണു ടിടിഇ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് ഹേമലത രാജധാനിയിലെ എ വണ്‍ കോച്ചില്‍ കയറിയത്. തീവണ്ടി ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലെത്തിയപ്പോഴാണ് ടി.ടി.ഇ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ഹേമലത ആര്.പി.എഫിന് നല്കിയ പരാതിയില്‍ പറയുന്നു.
കംപാര്‍ട്ട്മെന്റിലെത്തിയ രമേഷ് കുമാര്‍ തനിക്ക് ചായ ഓഫര്‍ ചെയ്യുകയും അതിന്ശേഷം ശരീരത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് ഹേമലത പറഞ്ഞു. ഇതേതുടര്‍ന്ന് ഗോവയിലുള്ള ഭര്‍ത്താവിനെ താന്‍ വിവരം അറിയിക്കുകയും അദ്ദേഹം ആ വിവരം ആര്.പി.എഫിന് കൈമാറുകയുമായിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ടി.ടി.ഇയെ അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: