ആലപ്പുഴ: മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ അനധികൃത നിലംനികത്തലിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്. ഗിരിജ. ജില്ലാ വികസനസമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.
നിലംനികത്തലിനെ ഗുരുതര പാരിസ്ഥിതിക-ആരോഗ്യ പ്രശ്നമായി കണ്ട് കര്‍ശനനടപടികളാണ് എടുക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. നിലംനികത്തല്‍ മൂലം വെള്ളമൊഴുക്ക് തടസപ്പെട്ട് കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. കുട്ടനാട്ടില്‍ അടക്കംകൊല്ലി വലകളുപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം മൂലം ചില മീനുകള്‍ക്ക് വംശനാശം സംഭവിക്കുന്നതായും നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. അനധികൃത മത്സ്യബന്ധനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ശേം നല്കി. രാത്രിയിലടക്കം പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കും.
അരൂര്‍-ഇടക്കൊച്ചി പാലത്തിനു ഭീഷണിയായി വളര്ന്നുനില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി.യുടെ പ്രതിനിധി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാന്‍ സാമൂഹികവനവത്കരണ വിഭാഗത്തിന് കളക്ടര്‍ നിര്‍ദേശം നല്കി.
ജില്ലയിലെ 500 ഹെക്ടര്‍ തരിശുനിലത്ത് നെല്‍കൃഷിയിറക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് പദ്ധതി തയാറാക്കി കൃഷി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. ആറാട്ടുപുഴയില്‍ ചിക്കുന്‍ഗുനിയ കേസ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തില്‍ സന്ധിവേദനയടക്കമുള്ള രോഗലക്ഷണം കാണുന്നില്ലെന്നും ആരോഗ്യവാനാണെന്നും ലാബ് പരിശോധനയിലെ തെറ്റാകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: