രാമപുരം: നാലമ്പല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് തനിയെ ഉരുണ്ട് കുഴിയില്‍ വീണു. നാലമ്പല തീര്‍ത്ഥാടന ക്ഷേത്രമായ അമനകര ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനു പോയതിനു ശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസാണ് കുഴിയില്‍ വീണത്. ശനിയാഴ്ച്ച രാവിലെ 8 മണിയ്ക്കാണ് സംഭവം.
ബസ് ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയതായിരുന്നു. ബസ് ന്യൂട്രലിലാണ് പാര്‍ക്ക് ചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കാലടി സ്വദേശികളായ നാലമ്പല ഭക്തര്വന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഗര്‍ത്തത്തില്‍ പതിച്ച ബസ് ഉയര്‍ത്താന്‍ വന്ന ക്രെയിന്‍ മറിഞ്ഞത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മറിഞ്ഞ ക്രെയിനിന്റെ മറുവശത്ത് നിന്നിരുന്ന നാട്ടുകാര്‍ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്. തുടര്‍ന്ന് പെരുവയില്‍നിന്ന് മറ്റൊരു ക്രെയിന്‍ വന്നാണ് മറിഞ്ഞ ക്രെയിനും ബസും ഉയര്‍ത്തിയത്.
അപകടം ഉണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് കാണിച്ച് നാട്ടുകാര്‍ വകുപ്പ് മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ട് നാളുകളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: