പാലാ: പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനടുത്ത് ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബസ് തൊഴിലാളി സംഘം ആവശ്യപ്പെട്ടു.
ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ പാലാ-കല്ലറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചിലങ്ക ബസിലെ ജീവനക്കാരന് വള്ളിച്ചിറ സ്വദേശി ജിന്‍സിനെ(25) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം വൈകിട്ടാണ് പാലാ-കല്ലറ റോഡില്‍ സര്‍വ്വീസ് നടത്തുന്ന ചിലങ്ക ബസിന്റെ കണ്ടക്ടറായ ജിന്സിന് മര്‍ദ്ദനമേറ്റത്. കണ്സഷന് സംബന്ധിച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുമായി തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ബസ് പാലായിലെത്തിയപ്പോള്‍ ഒരു സംഘം അക്രമികള്‍ ബസ് തടയുകയും കണ്ടക്ടറെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും തടസ്സംപിടിക്കാനെത്തിയ ഒരു യാത്രക്കാരനും മര്‍ദ്ദനമേറ്റിരുന്നു.
അക്രമികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോട്ടയം ജില്ലാ ബസ് തൊഴിലാളി സംഘം ഭാരവാഹികളായ സന്തോഷ് പോള്‍, കെ. ജി. ഗോപകുമാര്‍, റ്റി.എന്‍. നളിനാക്ഷന്, കെ.കെ. ഷാജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: