തിരുവനന്തപുരം: ജീവിതത്തെ യാന്ത്രികമാക്കി മാറ്റിയതാണ് സമൂഹത്തിന്റെ അധഃപതനത്തിനു കാരണമായതെന്ന് ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥാപ്രമുഖ് കെ.വേണു. മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രവര്‍ത്തക ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹം എന്തെന്ന് പഠിപ്പിക്കേണ്ട വിദ്യാലയങ്ങളെ പാര്‍ട്ടി ഓഫീസാക്കി മാറ്റി.
വിദ്യാഭ്യാസത്തെ നോക്കികാണുന്നത് കച്ചവട മനോഭാവത്തോടെ. ഇവിടെ നിന്നും ലഭിക്കുന്ന വിദ്യ എപ്പോഴും വ്യാപാര താല്പര്യമനസ്സോടു കൂടിയുള്ളതാകും. സകല മേഖലകളിലും ഇത് പ്രകടമാകുന്നുണ്ട്.
ആരോഗ്യമേഖലയിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉദയഘോഷ്, എന്‍.പി.രാധാകൃഷ്ണന്, എന്‍.കെ.വിനോദ്, രജീനീഷ്ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍. ആര്‍എസ്എസ് ക്ഷേത്രീയപ്രചാരക് പി.ആര്.ശശിധരന്, ഒ.എന്‍.ഉണ്ണികൃഷ്ണന്, കെ. പ്രദീപ്കുമാര്‍, എന്‍.പി. രാധാകൃഷ്ണന്, കെ.പുരുഷോത്തമന് തുടങ്ങിയവര്‍ തീരദേശ മേഖലയിലെ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: