പാലാ: ബാര്‍ കോഴക്കേസില്‍ അതിവിദഗ്ധമായി കുടുക്കിയെന്നു കരുതുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ ഒടുവില്‍ കെ.എം. മാണി തുറന്ന പോരിന് ഒരുങ്ങുന്നു. ഇന്നലെ മാണി ചെന്നിത്തലയ്ക്കെതിരെ തുറന്നടിച്ചു.
രമേശ് ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനായി ഏകപക്ഷീയമായാണ് കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് മാണി പത്രസമ്മേളനത്തില്‍ പറഞ്ഞത്. യുഡിഎഫിലെ ഘടകകക്ഷി എന്ന നിലയില്‍ ഞങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന വിവരം അന്നേ പറഞ്ഞതാണ്. യുഡിഎഫും കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഗൗരവമുള്ളത്. അത് ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പില്‍ ചര്‍ച്ച ചെയ്യും- മാണി പറഞ്ഞു.
മാണിയെ കേസില്‍ കുടുക്കിയത് രമേശാണെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ പലകുറി പരസ്യമായി പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസിന്റെ മുഖപത്രത്തിലെ ലേഖനത്തില്‍ തുറന്നടിക്കുകയും ചെയ്തു. ഇത്തരം പ്രസ്താവനകളെയും ലേഖനത്തെയും മാണി നിഷേധിച്ചിരുന്നില്ല. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ഇതിനകം ഭിന്നത അതിരൂക്ഷമായി.
ദിനം പ്രതി ഭിന്നത വളരുന്നതിനിടെയാണ് മാണി ഇന്നലെ രമേശിനെതിരെ പരസ്യപ്രസ്താവന നടത്തിയത്. യുഡിഎഫ് ചെയര്‍മാനാക്കിയതിന്റെ പേരിലാണ് വിമര്‍ശനമെങ്കിലും ബാര്‍ കോഴ കേസില്‍ കുരുക്കിയെന്നതിലുള്ള രോഷമാണ് പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: