ന്യൂദൽഹി: കേജ്രിവാളിന്റെ ആപ്പ് സർക്കാരിന് വീണ്ടും തിരിച്ചടി. എഎപി പ്രവർത്തകയായ സോണി മിശ്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആപ്പ് എംഎൽഎ ശരത് ചൗഹാനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ എഎപി പ്രവർത്തകൻ രമേശ് ഭരദ്വാജിനെ പോലീസ് അറസ്റ്റ്ചെയ്തതിനു പിന്നാലെയാണ് ശരത് ചൗഹാനും പോലീസ് വലയിലാകുന്നത്. ഭരദ്വാജിന് വേണ്ട സഹായങ്ങൾ എംഎൽഎ നൽകിയതിനാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിനിടയിൽ ഭരദ്വാജിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
ജുലൈ 19നാണ് എഎപി പ്രവർത്തകയായ സോണി മിശ്ര നരേയയിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്തത്. ജൂൺ മാസത്തിലാണ് പ്രതിയായ ഭരദ്വാജ് രണ്ട് കുട്ടികളുടെ അമ്മയായ സോണി മിശ്രയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയത്.തുടർന്ന് സോണി ഇയാൾക്കെതിരെ പോലീസിൽ പീഡനശ്രമത്തിന് കേസ് കൊടുത്തിരുന്നു.
ഭരദ്വാജിന് ഏല്ലാ തരത്തിലുള്ള സഹായങ്ങളും പ്രാദേശിക എംഎൽഎയായ ശരത് ചൗഹാൻ നൽകിയെന്നും സോണി വാട്സ് അപ്പ് വീഡിയോവിൽ ആരോപിച്ചിരുന്നു.ചൗഹാൻ, മുൻ അന്വേഷണ ഉദ്യോഗസ്ഥനടക്കം ഏഴ് പേരെ പോലീസ് ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൽഹിയിലെ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: