ആലപ്പുഴ: കര്‍ക്കിടക വാവുബലിദിനമായ നാളെ നടക്കുന്ന ബലിതര്‍പ്പണത്തിന് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ തൃക്കുന്നപ്പുഴ കടല്‍ത്തീരത്ത് കര്‍ക്കടക വാവ് ബലി ചടങ്ങുകള്‍ നടക്കും. നാലു ലക്ഷത്തോളം ഭക്തര്‍ ഇത്തവണ വാവു ബലി നടത്താന്‍ എത്തുമെന്നു കണക്കാക്കുന്നു. പുലര്‍ച്ചെ നാലിനു ബലികര്‍മങ്ങള്‍ തുടങ്ങും. വാവുബലിക്കു എത്തുന്നവരുടെ സൗകര്യാര്‍ഥം വിവിധ കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളില്‍ നിന്നു തൃക്കുന്നപ്പുഴയ്ക്ക് പ്രത്യേക ബസ് സര്‍വീസ് ഉണ്ടാവും. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വാവുബലി ദിവസം ഒറ്റനമസ്കാരം, കൂട്ടനമസ്കാരം വഴിപാടുകള്‍ക്ക് പ്രത്യേകം കൗണ്ടര്‍ ആരംഭിച്ചു. അറവുകാട് ശ്രീദേവി ക്ഷേത്രം, കോമന കടല്‍തീരം, തോട്ടപ്പള്ളി പൊഴി മുഖം, നീര്‍ക്കുന്നം ബലികടവ്, പുന്നപ്ര തീരദേശം, കഞ്ഞിപ്പാടം കൂറ്റുവേലി ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ വാവുബലി അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാകും. പുലര്‍ച്ചെ മൂന്നു മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിനു പിതൃതര്‍പ്പണം ആരംഭിക്കും. ഭക്തര്‍ക്കു സുഗമമായി പിതൃതര്‍പ്പണം നടത്തുന്നതിനു വിശാലമായ പന്തലും കൂടുതല്‍ കാര്മികര്ക്കുള്ള ബലിത്തറകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തില്‍ രാവിലെ അഞ്ചു മുതല്‍ പിതൃതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കും. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ആചരണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. പിതൃപ്രീതിക്കുള്ള നമസ്കാരം വഴിപാടും രോഗവിമുക്തിക്കുള്ള താള്കറി, മുക്കുടി, അട്ടയും കുഴമ്പും, കര്‍ക്കടക മരുന്നുകഞ്ഞി വഴിപാടുകളുമാണു ക്ഷേത്രത്തിലെ പ്രത്യേകത. മാരാരിക്കുളം മഹാദേവക്ഷേത്രം, വേളോര്‍വട്ടം മഹാദേവര്‍ ക്ഷേത്രം, തുറവൂര്‍ പുരന്ദരേശ്വരം, വയലാര്‍ തിരുനാഗംകുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലും കര്‍ക്കടക വാവുബലി ദര്പ്പണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി.
കൈനടി കരുമാത്ര ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള ദര്‍ശനം പുലര്‍ച്ചെ അഞ്ചുമതല്‍ ആരംഭിക്കും. കുട്ടനാട്ടിലെ മറ്റു ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവുബലിക്കുള്ള വിപുലമായ തയാറെടുപ്പുകളാണു നടക്കുന്നത്. മങ്കൊമ്പ് ശ്രീഭഗവതി ക്ഷേത്രം, രാമങ്കരി ശ്രീധര്‍മ ശാസ്താ ക്ഷേത്രം, ചെറുകര ജ്ഞാനേശ്വരം ക്ഷേത്രം, വേഴപ്ര ശ്രീ ഭഗവതി ക്ഷേത്രം, ഊരുക്കരി ശ്രീധര്‍മ ശാസ്താ ക്ഷേത്രം, കാവാലം കുന്നുമ്മ മൂര്‍ത്തിനട ക്ഷേത്രം, കൊടുപ്പുന്നകാവ് ക്ഷേത്രം, കൃഷ്ണപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മിത്രക്കരി ദേവി ക്ഷേത്രം, ശ്രീ ശിവാനന്ദപുരം ക്ഷേത്രം, ഒന്നാങ്കരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചമ്പക്കുളം കാര്‍ത്ത്യായനി ദേവീ ക്ഷേത്രം, കണ്ടങ്കരിക്കാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ കര്‍ക്കടക വാവു ബലിയുടെ ചടങ്ങുകള്‍ ആരംഭിക്കും.
എടത്വ ആനപ്രമ്പാല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പമ്പാനദിയുടെ തീരത്തോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ ബലിമണ്ഡപത്തിലാണ് പിതൃതര്‍പ്പണം നടത്തുന്നത്. പുലര്‍ച്ചെ നാലു മണി മുതല്‍ പൂവമ്പള്ളി ഇല്ലത്ത് ഗോപാലകൃഷ്ണന് ഇളയതിന്റെ മുഖ്യ കാര്‍മികത്വത്തിലാണു തര്‍പ്പണം നടത്തുന്നത്. ശ്രീധര്‍മശാസ്താ ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണവും വിതരണം ചെയ്യും.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മണി മുതല്‍ ബലികര്‍മങ്ങള്‍ ആരഭിക്കും. കുളത്തിലെ കല്‍പ്പടവുകളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
പനയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ പമ്പാനദിയോടു ചേര്‍ന്നുള്ള സ്ഥലത്തു പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ബലിതര്‍പ്പണം നടത്തും. ക്ഷേത്രത്തില്‍ പ്രത്യേകപൂജകളും നടക്കും. പുതുപ്പറമ്പ് ദേവീക്ഷേത്രത്തില്‍ ക്ഷേത്രാങ്കണത്തിലാണു ചടങ്ങു ക്രമീകരിച്ചിരിക്കുന്നത്. ചങ്ങങ്കരി കല്ലമ്പള്ളി ഇല്ലം, കോയില്‍മുക്ക് ചെറുവള്ളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും വാവുബലിക്കുള്ള ഒരുക്കങ്ങളായി.
വിഎച്ച്പി തുറവൂര്‍ പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ അന്ധകാരനഴി അഴിമുഖത്തു പിതൃതര്‍പ്പണം നടക്കും. പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അ!ഞ്ചു മുതല്‍ ബലിതര്‍പ്പണം തുടങ്ങും. ചടങ്ങുകള്ക്കെത്തുന്നവര്ക്കു പ്രഭാത ഭക്ഷണവും ക്ഷേത്രം അധികൃതര്‍ തയാറാക്കുന്നുണ്ട്. പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, മാക്കേക്കടവ് ഗൗരിനാഥ ക്ഷേത്രം, മണപ്പുറം വിശ്വേശ്വര ക്ഷേത്രം, തൈക്കാട്ടുശേരി അര്‍ധനാരീശ്വര സുബ്രഹ്മണ്യപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ ബലിതര്‍പ്പണം തുടങ്ങും. മുഹമ്മ ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തില്‍ (പുത്തനമ്പലം) രാവിലെ 6.30നു ബലിതര്‍പ്പണം ആരംഭിക്കും. പിതൃപ്രീതിക്കായി തിലഹോമം, നമസ്കാരം, കൂട്ടനമസ്കാരം, വിഷ്ണുപൂജ തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: