അനുദിനം വര്‍ധിച്ചുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും നൂലാമാലകളും കേരള സമൂഹം വളരെയേറെ ഗൗരവത്തോടെ ചര്‍ച്ചചെയ്യുന്ന സമയമാണിത്.
ജിഷ വധത്തോടെയാണ് അതിന് ആക്കം കൂടിയത്. കുറ്റകൃത്യങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമേ ഉള്‍പ്പെടുന്നുള്ളൂ എന്നതുകൊണ്ടുതന്നെ എല്ലാവരും മോശക്കാരും ഉപദ്രവകാരികളാണെന്നു പറയാന്‍ കഴിയില്ല. എങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളെ അന്യരായി കാണാതെ നമ്മുടെ രീതികളുമായി ഇടപഴകാന്‍ ശീലിപ്പിക്കണം. അതിനാദ്യം ഭാഷ പഠിപ്പിക്കണം. ഭാഷയിലൂടെ സംസ്കാരവും, സംസ്കാരത്തിലൂടെ മനുഷ്യത്വത്തിലേക്കും നയിക്കാന്‍ സാക്ഷരത പ്രവര്ത്തനംപോലെയുള്ള കൂട്ടായ പരിശ്രമങ്ങള്‍ നാം ഏറ്റെടുത്തേ മതിയാവൂ.
മാറിയ തൊഴില്‍ സാഹചര്യത്തില്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ നമ്മുടെയും ആവശ്യമായി തീര്‍ന്നിരിക്കുകയാണ്.
കുടിയേറ്റ തൊഴിലാളികളുടെ ആധിക്യംമൂലം ലഹരി കടത്തിന്റെയും കള്ളനോട്ടിന്റെയും കുറ്റകൃത്യങ്ങളുടെയും ഒളിത്താവളമായി കേരളം മാറുന്നുവെന്ന വസ്തുതയും ആശങ്കയും മുന്നില്‍ക്കണ്ടുകൊണ്ടുതന്നെ ഒട്ടും അമാന്തിക്കാതെയുള്ള തുടര്‍നടപടികള്‍ ഉണ്ടാവണം. ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാനും ഒപ്പം നിരീക്ഷിക്കാനുമുള്ള നിയമങ്ങളും സംവിധാനങ്ങളും വേണം.
മനോജ് കൃഷ്ണന് ,പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: