കുമരകം: രാഷ്ട്രീയ വൈരാഗ്യത്താല്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മണ്ണ് വാരിപ്പിച്ചുകൊണ്ട്പോയ സിപിഎം മെമ്പര്‍മാരുടെ നടപടിക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. കുമരകം കണ്ണാടിച്ചാലിന് സമീപം കൊച്ചുകണ്ണത്തുശേരില് കെ.പി.സജീവിന്റെ പുരയിടത്തിലിറക്കാന്‍ റോഡിന് സമീപം ഇറക്കിയ മണ്ണാണ് കഴിഞ്ഞദിവസം സിപിഎം വനിതാ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് ടിപ്പര്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുമരകം പഞ്ചായത്തിന്റെ നാലാംവാര്‍ഡില്‍ ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു സജീവിന്റെ ഭാര്യ. സിപിഎമ്മിനെതിരെ പ്രവര്ത്തിച്ചതി്്്ന്റെ പകപോക്കലാണ് ഇതിന് പിന്നിലുള്ളതെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ ഏതുവിധേനയും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുമരകം ഗ്രാമപഞ്ചായത്ത് ഭരണം കയ്യാളുന്ന സിപിഎം ഭരണാധികാരികള്‍ സ്റ്റാലിനിസം നടപ്പാക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി കുമരകം പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ജയകുമാര്‍ പറഞ്ഞു. രാഷ്ട്രീയവൈരാഗ്യംവച്ചുകൊണ്ട് സിപിഎം നടത്തുന്ന തരംതാണ നടപടികള്‍ക്കെതിരെ ജനകീയ സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എന്‍.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏറ്റുമാനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി ആന്റണി അറയില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.കെ.സേതു, സതീഷ് കരിവേലില്‍, പ്രശാന്ത് പറത്തറ, കനകം സജീവ്, ഷൈലമ്മ മോനപ്പന്‍, ആര്യ സനീഷ്, ബിന്ദു കിഷോര്‍, മോള്വ്യൂ ബൈജു, സുരേഷ് ലാല്‍ ആശാരിമറ്റം, വിനോദ് കോക്കോത്ത്, സനീഷ്.എന്‍.കെ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: