വര്‍ക്കല: കര്‍ക്കിടക വാവ് ബലിക്കായി വര്‍ക്കലയില്‍ എത്തി ചേരുന്ന ഭക്തര്‍ക്കു ഇത്തവണയും ചക്രതീര്‍ത്ഥ കുളം അന്യം. പാപാനാശത്ത് ബലിയിടുന്ന ഭക്ത ജനങ്ങള്‍ തിലഹോമമുള്പ്പെടയുള്ള പൂജകള്‍ നടത്തുന്നതിന് മുമ്പ് ചക്രതീര്‍ത്ഥ കുളത്തില്‍ കുളിച്ചതിന് ശേഷമാണ് ക്ഷേത്രത്തില്‍ കയറുന്നത്. പിതൃദേവനായ ജനാര്‍ദ്ദനസ്വാമിയുടെ പാദാരവിന്ദങ്ങളില്‍ നിന്നും ഒഴുകി വരുന്ന ജലം ശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുല്ക്കര്ണിയില് വന്നു അവിടെനിന്നും ചക്രതീര്‍ത്ഥ കുളത്തിലെത്തുകയായിരുന്നു. എന്നാല്‍ കുളം നവീകരണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുമ്പ്കുളം വറ്റിക്കുകയും പടവുകളും മറ്റും പൊളിച്ച് മാറ്റുകയും ചെയ്തിരുന്നു. നിര്‍മ്മാണം ആരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കുളത്തിന്റെ പണി പൂര്‍ത്തീകരിക്കുമെന്ന് അന്ന് ഉദ്ഘാടകന്‍ പറഞ്ഞിരുന്നെങ്കിലും പതിനഞ്ച് മാസമായിട്ടും കുളം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഒരു മാസത്തിനു മുമ്പ് ദേവസ്വം മന്ത്രി കുളം സന്ദര്‍ശിക്കുകയും കര്‍ക്കിടക വാവിന് മുമ്പ് പണി പൂര്‍ത്തീകരിക്കുകയും ചെയ്യുമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ കര്‍ക്കിടക വാവിനും ചക്രതീര്‍ത്ഥ കുളം ഭക്തജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: