കൊല്ലം: ഒന്നരമാസത്തെ ട്രോൡങ് നിരോധനം കഴിഞ്ഞ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മത്സ്യബന്ധനബോട്ടുകള്‍ കടലിലിറങ്ങി. നിരോധനത്തിന്റെ ഭാഗമായി മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ നീണ്ടകര പാലത്തിനു താഴെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ രാത്രി 12 ഓടെ അഴിച്ചുമാറ്റി.
ജില്ലാ ഭരണകൂടം, പോലീസ്, ഫിഷറീസ് വകുപ്പുകളുടെ സാന്നിധ്യത്തിലായിരുന്നു ചങ്ങലകള്‍ അഴിച്ചുമാറ്റിയത്. വൈകിട്ടോടെ നീണ്ടകര-ശക്തികുളങ്ങര മേഖലകളിലെ ആയിരത്തിഅഞ്ഞൂറിലധികം ബോട്ടുകളിലായാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് സജ്ജരായത്.
ഇവയില്‍ കൂടുതലും നിരനിരയായി പാലത്തിനു കിഴക്കു നങ്കൂരമിട്ടു കിടന്നു. രാത്രി 12ന് ഫിഷറീസ് അധികൃതര്‍ ചങ്ങലക്കെട്ടുകളഴിച്ചതോടെ ബോട്ടുകള്‍ ഒന്നിനുപിറകേ ഒന്നായി കടലിലേക്കു നീങ്ങി. ചെറുകിട ബോട്ടുകള്‍ ഇന്നു ഉച്ചയ്ക്കുശേഷം മത്സ്യബന്ധനം കഴിഞ്ഞെത്തും. അതോടെ ഈവര്‍ഷത്തെ സീസണിന്റെ കേളികൊട്ടുയരും.
കിളിമീനും കഴന്തനും കരിക്കാടിയുമൊക്കെ വലനിറച്ചു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ വലിയ ബോട്ടുകളില്‍ ഭൂരിഭാഗവും ഒരാഴ്ചയിലധികം കഴിഞ്ഞാണ് തീരത്തെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: