ഹിന്ദുഐക്യവേദി സമ്പൂര്ണസംസ്ഥാന സമിതി യോഗത്തിന് ജനറല്‍ സെക്രട്ടറി
ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ഭദ്രദീപം കൊളുത്തുന്നു
മാവേലിക്കര: ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗജിഹാദിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മാവേലിക്കരയില്‍ കൂടിയ ഹിന്ദുഐക്യവേദി സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.
കൊച്ചുകുട്ടികളെപ്പോലും പല തരത്തില്‍ ആകര്‍ഷിച്ച് മത പഠന കേന്ദ്രങ്ങളില്‍ എത്തിച്ച് മതം മാറ്റങ്ങള്‍ നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇതിനായി പ്രവര്‍ത്തിക്കുന്ന മതം മാറ്റ കേന്ദ്രങ്ങള്‍ ഉടന്‍ അടച്ചു പൂട്ടണമെന്നും സംസ്ഥാനത്ത് മതംമാറ്റം നിയമം മൂലം ഉടന്‍ നിരോധിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരള നവോത്ഥാനത്തിന് നേതൃത്വം നല്കിയ നവോത്ഥാന നായകരെ അഹൈന്ദവവത്ക്കരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കും. ഹിന്ദുമത പരിഷ്ക്കരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ രാഷ്ട്രീയ ലാഭത്തിനായി തെറ്റായി ചിത്രീകരിക്കുന്നതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഹിന്ദുഐക്യവും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ നവോത്ഥാന നായകരുടെ ജന്മദിനങ്ങളായി ബന്ധപ്പെട്ട് നവോത്ഥാന സദസ്സുകള്‍ സംഘടിപ്പിക്കാനും ആഗസ്റ്റ് 27ന് കേരളത്തിലെ ഹിന്ദുസംഘടനാ നേതാക്കളുടെ നേതൃസമ്മേളനം വിളിച്ചു കൂട്ടാനും യോഗം തിരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.എന്‍. രവീന്ദ്രനാഥ്, ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, ആര്.വി. ബാബു, വി. സുശികുമാര്‍, സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന് സമാപന പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: