ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ പ്രാഥമിക കര്‍ത്തവ്യം. ഇതിന് കേന്ദ്രത്തിന് അരിവിഹിതം വര്‍ദ്ധിപ്പിക്കാനാവശ്യപ്പെട്ട് നിവേദനം നല്കിയതുകൊണ്ടുമാത്രം കാര്യമില്ല. പക്ഷെ, പ്രതിസന്ധി തീരണമെങ്കില്‍ കേരളം കാര്‍ഷിക സംസ്ഥാനമാകണം. ഭൂമിയെ വാണിജ്യവല്‍ക്കരിച്ച് കൊള്ളലാഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതൊരു വലിയ കെണിയാണ്.
കേരളം ഈ നിലക്ക് ഒരു മരുഭൂമിയായി മാറാന്‍ അധികം താമസമില്ല. സംസ്ഥാനത്തെ കൃഷിയേയും ജലസ്രോതസ്സുകളെയും സംരക്ഷിക്കണമെന്നും കുമ്മനം പറഞ്ഞു. തരിശുഭൂമികളില്‍ കൃഷിയിറക്കണം. കാര്ഷികവിജ്ഞാനകേന്ദ്രം പോലെയുള്ള സ്ഥാപനങ്ങളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഭാരതീയജനതാ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃസമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കുമ്മനം. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.ആര്. മുരളീധരന് അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡണ്ട് എം.എസ്. സംപൂര്‍ണ, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്, ജില്ലാപ്രസിഡണ്ട് എ. നാഗേഷ്, കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്മാസ്റ്റര്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: